മഞ്ഞുകാലങ്ങളിൽ കടുംകാപ്പിയൂതി
വന്നുപോകുന്ന കൂമന്റെ മൂളൽ ചെവിയോർത്ത്,
പുറത്തെ മരങ്ങളിൽ
പൊഴിഞ്ഞ നിലാവ് തെറുത്തെടുത്ത്,
പൊഴിഞ്ഞ നിലാവ് തെറുത്തെടുത്ത്,
നിന്നെ വലിച്ചു പുകച്ചുരുളായി പുറംതള്ളി
നടന്നും ഇരുന്നും
മുറിയിൽ, വരാന്തയിൽ, നിരത്തുകളിൽ
പുലരുവോളം.
നടന്നും ഇരുന്നും
മുറിയിൽ, വരാന്തയിൽ, നിരത്തുകളിൽ
പുലരുവോളം.
കണ്ണുപുളിച്ചുറങ്ങി ഇരുന്നുപോയി കനാൽക്കരയിൽ
ഒരു പട്ടി വന്നു മണപ്പിച്ചു
അതിനെ പറ്റി വളരുന്നു
നഗരം ചത്തളിഞ്ഞതിന്റെ ഗന്ധം.
ഞെട്ടിയുണർന്നു;
ഓർക്കുന്നു നിന്നെ ഞാൻ.
അതിനെ പറ്റി വളരുന്നു
നഗരം ചത്തളിഞ്ഞതിന്റെ ഗന്ധം.
ഞെട്ടിയുണർന്നു;
ഓർക്കുന്നു നിന്നെ ഞാൻ.
No comments:
Post a Comment